Sunday, November 17, 2013

എത്രയോ കാത്തിരുന്നു

മാമഴത്തുള്ളികൾ,
തുള്ളിത്തുളുമ്പുമീ
അമ്പലക്കൽപ്പടവിൽ,

മിന്നലിൻ നൂലുകൾ,
മുത്തുകൾ കോർക്കുമീ
രാത്രിതൻ മാറഴകിൽ,

ഇത്തിരി എരിയുവാൻ, 
ഇത്തിരി നനയുവാൻ
എത്രയോ കാത്തിരുന്നു, 

തെന്നലിൻ വഴികളിൽ, 
പാതി നിലാവത്ത്
കാവിലെ ആലിലകൾ.

ചന്ദനക്കുറികളും,
തിരികളും നനയുമീ 
ഏകാന്ത യാമങ്ങളിൽ,

ചിലങ്കകൾ കെട്ടിയ
മഴയുടെ താളങ്ങൾ,
മണ്ണിന്റെ തകിലടികൾ,

ഇത്തിരി ഒഴുകുവാൻ
ഇത്തിരി നുകരുവാൻ
എത്രയോ കാത്തിരുന്നു,

ഒരു കുടക്കീഴിൽ,
ആ നീല രാത്രിയിൽ,
മുകിലിന്റെ നൊമ്പരങ്ങൾ.

Thursday, November 14, 2013

ഞാൻ ചേരാം

തനിയെ വിടരുന്ന
പൂവിന്റെ ഹൃദയത്തിൽ,
നീ ഒരുകണം മധുവായ്
നിറയുമെങ്കിൽ,

അനവഹിതമായൊരു
മുകിലിന്റെ മാറിൽ,
നിന്നൊരുതുള്ളി മഴയായ്
ഞാൻ പൊഴിയാം.

നിനക്കായി കരുതിവെച്ച
സ്വപ്നങ്ങളോരോന്നും
ഇന്നൊരുമഴത്തൂവലായി
തഴുകുമെങ്കിൽ,

നിന്റെ മിഴിച്ചെപ്പിനിതളിൽ
മയങ്ങുവാൻ,
നിന്നിലൊരശ്രുവായ്
ഞാൻ ചേരാം. 

Monday, November 11, 2013

വിദൂരമാണ് പ്രണയം

മിഴികളിൽ ഇന്നാരുടെയോ
സ്വപ്‌നങ്ങൾ നിറയുന്നുണ്ട്,

ഇടനെഞ്ഞിലെവിടെയോ ഒരു
കൊടുങ്കാറ്റ് വീശും പോലെ,

ഓർമകളിലെ വഴികളിലൂടെ
ഇന്നെത്രദൂരം സഞ്ചരിച്ചിട്ടും,

വിവര്‍ണ്ണമാണ് കാലം,
വിദൂരമാണ് പ്രണയം.

നാം എന്തിനു കാത്തുനിൽക്കണം ?

 വിധി അതിന്റെ ദിശകൾ ഭേതിച്ച് 
സ്വതേ നമ്മിലേക്കെത്തും, 
നാം എന്തിനു കാത്തുനിൽക്കണം ?
നമുക്കീനിമിഷം ആഹ്ലാദിക്കാം, 
നിമിത്തങ്ങളെല്ലാം പിന്നീട് തേടാം.

വിധി അതിന്റെ ദിശകൾ ഭേതിച്ച്
സ്വതേ നമ്മിലേക്കെത്തും,
നാം എന്തിനു കാത്തുനിൽക്കണം ?
നമുക്കീനിമിഷം ആഹ്ലാദിക്കാം,
നിമിത്തങ്ങളെല്ലാം പിന്നീട് തേടാം.