കനവുകളുടെ പെരുന്നാള്‍
ഒരു കുട നിറയെ നക്ഷത്രങ്ങളുമായി
എന്നും, നിലാവെത്താറുണ്ടായിരുന്നു,
എന്‍റെ കനവുകളുടെ തെരുവിലെ
പെരുന്നാളുകള്‍ക്ക് വെളിച്ചമേകാന്‍.
ഇന്നെന്തോ, ആരുമില്ലായിരുന്നു.
വന്നില്ല, നിലാവും നക്ഷത്രങ്ങളും,
കനവുകളുടെ തെരുവിലിന്നു
കനത്ത മഴയുണ്ടായിരുന്നു,
കുട ചോരുന്നുണ്ടായിരുന്നു !
No comments:
Post a Comment